Sunday, February 20, 2011

ദിവ്യമായ വട്ട പേരുകള്‍ 2

മുഹമ്മദ്‌ എന്ന ദിവ്യന്‍ കോടൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു ,,നാലാം ക്ലാസ്‌ വിദ്യാഭ്യാസം , അഭ്യാസം മതിയാക്കി ,, വെറ്റില നുള്ളാന്‍ പോയി തുടങ്ങി ..
അങ്ങിനെ ഇരിക്കെ ഒരു പ്രൊമോഷന്‍ എന്നാ നിലയില്‍ ,എളാപ്പ വാങ്ങി കൊടുത്ത ഓട്ടോയുടെ ഡ്രൈവര്‍ ആയി ,, ഓട്ടം കുറവുള്ള സമയങ്ങളില്‍ ദേഷ്യം പിടിച്ചു .മുഹമ്മദ്‌ പ്രസ്താവിക്കും ,, ഞാന്‍ ഇത് വലിച്ചെറിഞ്ഞു പോകും ..
എനിക്ക് ഇതല്ലാതെ വേറെ "ഏര്‍പ്പാട് "ഉണ്ട് ..ഞാന്‍ വീണ്ടും വെറ്റില പണിക്ക് പോകും എന്ന് ..വേറെ ഒരു പണിയും അറിയാത്ത മറ്റുള്ളവര്‍ക്ക് ആരോചക മായപ്പോള്‍ ...മുഹമ്മദ്‌ .എന്നാ പേര് വിസ്മൃതിയിലായി ,,,,,,,,,,

ഏര്‍പ്പാട് മയമ്മദു എന്നാ നാമധേയം അങ്ങനെ രൂപ പ്പെട്ടു , ,

അടുത്ത ഇര ,,
മയമുട്ടി എങ്ങിനെ ആക്കറ മയമുട്ടി ആയി ?

Tuesday, February 15, 2011

ദിവ്യമായ വട്ട പേരുകള്‍

പലര്‍ക്കും വട്ട പേരുകള്‍ കാണുമല്ലോ ..എനിക്കറിയാവുന്ന ചില രസകരമായ
വട്ട പേരുകളും അതിന്റെ ആവിര്‍ഭാവവും ഇവിടെ അവതരിപ്പിക്കട്ടെ ,,,
ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന എന്നാല്‍ ഇപ്പോള്‍ പ്രവാസി ആയ ഒരു സഹോദരന്റെ കഥയില്‍ തുടങ്ങാം ,,,
മൂപ്പര് ഒരു ഓട്ടോ ഡ്രൈവര്‍ ,സ്വന്തം വണ്ടിയല്ലാ ,,എല്ലാ ദിവസവും വൈകുന്നേരം കളക്ഷന്‍ ഏല്പിക്കുമ്പോള്‍ മുതലാളിയോട് പറയും ,,മയമാക്ക തീരെ മൈലേജ് ഇല്ല വണ്ടിക്കു ,, ഓടിയ പൈസ എണ്ണ അടിക്കാനെ തികയുന്നുള്ളൂ ..എന്നാല്‍ സത്യം അതായിരുന്നില്ല എന്ന് ഉടമയ്ക്കും ഡ്രൈവര്‍ക്കും അറിയാം ,വേറെ ഒരു ഡ്രൈവറെ കിട്ടുവോളം മയമാക്ക സഹിച്ചു ...അങ്ങിനെ ,,,കുറച്ചു കാലം ചെന്നപ്പോള്‍ ഡ്രൈവറുടെ പേര് മൈലേജ് അബ്ദു എന്നായി ,, പിന്നെ മൈലേജ് എന്ന് പറഞ്ഞാല്
അബ്ദു എന്നായി ,, ഇവന്റെ രണ്ടു അനിയന്മാര്‍ ഡ്രൈവറായി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതോടെ ,മീഡിയം മൈലേജ് , ചിന്ന മൈലേജ് എന്നാ പേരും അവര്കായി ,,
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഒരു കുട്ടി മൈലെജിനെയും കണ്ടു ,,

അടുത്തതായി ,,
മുഹമ്മദ്‌ എങ്ങനെ "ഏര്‍പ്പാട് മയമത് " ആയത് , ?

Monday, February 14, 2011

നോക്കു കൂലിയും പോക്കരും ,,,

കോടൂരെ ,അറിയപ്പെടുന്ന തൊഴില്‍ രഹിതരുടെ നേതാവും ,സ്ഥലത്തെ പ്രധാന വായനക്കാരന്‍ എന്ന് സ്വയം പുകഴ്ത്തുകയും ചെയ്യുന്ന കുഞ്ഞിപോക്കര്‍ ,തന്റെ കക്ഷത്തിലെ പഴയ മാതൃഭൂമി വാരിക വലിച്ചെറിഞ്ഞു .കുഞ്ഞി പോക്കരെ സംബന്ധിച്ചിടത്തോളം മാതൃഭൂമി വെറും ഒരു വാരിക മാത്രമല്ലായിരുന്നുവല്ലോ ..ഒരു വായനക്കാരന്‍ ആണെന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു ഉപായം കൂടി ആയിരുന്നല്ലോ .. അങ്ങനെയുള്ള വാരിക വലിച്ചെറിയാന്‍ തക്കതായ കാരണവും വേണമല്ലോ .. തലേ ദിവസം ഉമ്മ വിളിച്ചു കൂട്ടിയ കുടുംബ യോഗത്തിലെ അഭിപ്രാ യങ്ങളായിരുന്നു,
പുസ്തകം അടുപ്പില്‍ വെച്ചാല്‍ കഞ്ഞി ആവുക ഇല്ലെന്നും ,അതിനു അരി എന്ന അമൂല്യമായ ധാന്യം വേണമെന്നും ,
ഏതൊരു അമൂല്യ വസ്തുവും സ്വന്തമാക്കാന്‍ പണം വേണമെന്നും ,ആ പണം ഉണ്ടാക്കണമെങ്കില്‍ കുഞ്ഞി പോക്കര്‍ ജോലി ചെയ്യണമെന്നുള്ള പ്രമേയം പാസ്സാക്കി.പത്താം ക്ലാസും ,തെക്ക് വടക്ക് നടക്കുന്നതില്‍ ബിരുദവും ,വായില്‍ നോട്ടത്തിനു ബിരുദാനന്തര ബിരുദവുമുള്ള കുഞ്ഞിപോക്കരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി സ്വയം കണ്ടെത്തണ മെന്നുള്ള അന്ത്യശാസനവും കൂടി ആയപ്പോള്‍ ആദ്യം തോന്നിയത് മാതൃഭൂമി വലിച്ചെറിയാനാണ്,ആ കൃത്യം ഭംഗിയായി ചെയ്തു ,,,
മധുരം കുറവുള്ള കട്ടന്‍ ചായയുമായി വന്ന്‍ ഉമ്മ അടുത്ത ഒരു ഉപാധി കൂടി വെച്ചു,
"നീ ഇനിമുതല്‍ ഖദര്‍ കുപ്പായം ഇടരുത് , അന്നേ കണ്ടാല്‍ ഒരു മാതിരി വയസ്സന്മാരുടെ കോലാണ്"
കണ്ണാടിക്കു മുമ്പില്‍ പോയി നോക്കിയപ്പോള്‍ കോല് രൂപത്തിലുള്ള പോക്കര്‍ അന്തിമ തീരുമാനത്തിലെത്തി ..വര്‍ഷങ്ങളായി തന്റെ സന്തത സഹചാരികളായിരുന്ന ഖദര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ...വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത സ്വന്തന്ത്രിയ സമരത്തെ മനസ്സാ വണങ്ങിക്കൊണ്ട് ,ഉമ്മയുടെ സാനിധ്യത്തില്‍ തന്നെ അ മഹനീയ കൃത്യവും ചെയ്തു,,


എന്ത് ജോലിയും ചെയ്യാനുള്ള സ്ഥലമായി തെരഞ്ഞെടുത്ത എറണാകുളം പട്ടണത്തില്‍ ചെറുതെങ്കിലും അത്യാവശ്യം ശമ്പളവും അതിലധികം അധ്വാനവുമുള്ള ജോലിയും ലഭിച്ചു,,,ആകെയുള്ള സമാധാനം വൈകുന്നേരം അഞ്ചു മണിയോട് കൂടി ജോലി സമയം കഴിയും ,,പിന്നെ ഒരു സിനിമ, അത് കഴിഞ്ഞു തട്ടുകടയില്‍ നിന്നും ഡിന്നര്‍ ,, താമസം ഗാന്ധി നഗറില്‍ ഉള്ള ഒറ്റ മുറി ലോഡ്ജില്‍ .ഇത്രയും പറഞ്ഞത് ചരിത്ര പശ്ചാത്തലം ,,ഇനി പറയുന്നത് പോക്കരും ,സാമൂഹിക വ്യവസ്ഥിതിയുടെ അപചയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ..ആര് ജയിച്ചു എന്ന് ചരിത്ര വിദ്യാര്‍ഥികള്‍ തീരുമാനിക്കണം ,,

ഒരു വിജയകരമായ മലപ്പുറം യാത്രയുടെ തിരിച്ചു വരവില്‍ വീട്ടില്‍ ഒരു പണിയും ചെയ്യാതെ മുഷിഞ്ഞു കിടന്നിരുന്ന പഴയ ചാരുകസേരയും കൂട്ടത്തില്‍ കൂട്ടി .. മലപ്പുറം സ്റ്റാന്‍ഡില്‍ നിന്നും വൈകുന്നേരം എഴുമണിക്കുള്ള സൂപര്‍ ഫാസ്റ്റ് എന്നറിയപ്പെടുന്ന ഒരു സംഭവത്തില്‍ കയറിക്കൂടി ..ബസിന്റെ കാര്യസ്ഥന്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ തന്നെ കസേര ബസിന്റെ മുകളില്‍ കയറ്റി വെച്ചു.
രാത്രി വൈകി എറണാകുളത്ത് എത്തി ബസിന്റെ മുകളില്‍ നിന്നും ഒരു വിദം പണിപ്പെട്ടു കസേര ഇറക്കി ,അത് ഒരു കയ്യിലും ,മറ്റേ കയ്യില്‍ ബാഗും തൂക്കി , ഗാന്ധി നഗരിലെക്കുള്ള കുറുക്കു വഴി ആയ റെയില്‍ വേ ക്രോസ് ചെയ്യാന്‍ നടന്നു ,,
"ചേട്ടാ ,, ഹൂയ് .." ഒരു അലറല്‍ .. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ഊതിയാല്‍ പറക്കുന്ന ശരീര ഘടനയുള്ള ഒരു ചുമട്ടു തൊഴിലാളി ,.
"ഞമ്മ പണി ഇങ്ങ എട്ത്താല്‍ ഞമ്മ പട്ട്നിയാകും ചേട്ടാ , കസേര ഞമ്മ ചുമക്കാം "
അഞ്ചു കിലോവില്‍ അധികം ഭാരമില്ലാത്ത കസേര ചുമക്കാന്‍ ഞാന്‍ തന്നെ ധാരാളം ,മലപ്പുറം കാരനായ എന്നൊട നിന്റെ കളി .. ഒന്ന് പോടേ ,, എന്ന് പറയാന്‍ തോന്നിയെങ്കിലും ,ജനറല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ള ഞാന്‍ 250 രൂപ കൂലിയായി നിശ്ചയിച്ചു ..കസേര കൈമാറി ,.. അമ്പതു രൂപ വില കിട്ടാത്ത കസേര മുരിയിലെതതിക്കാന്‍ കൊടുക്കേണ്ട തുകയെ കുറിച്ച് ഓര്‍ത്തു ഞാന്‍ വിയര്‍ത്തു ..എന്റെ മുമ്പില്‍ വളരെ നിഷ്പ്രയാസം കസേരയും ചുമട്ടുകാരനും ,പിറകില്‍ ഞാനും ,
ഘാന്ധി നഗര്‍ ജംഗ്ഷന്‍ അടുത്തപ്പോള്‍ കടവന്ത്രയില്‍ നിന്നും വന്ന ബസ് ആളെ ഇറക്കുന്നു ,, ഹാള്‍ടിംഗ് പ്ലേസ് ആയതു കൊണ്ട് കുറച്ചു തിരക്കുമുണ്ട് ,അവിടെ എത്തിയപ്പോള്‍ ഞാന്‍ അവിടെ ഉള്ള മില്‍മ ബൂത്തിന്റെ പുറകിലേക്ക് വലിഞ്ഞു ,, നോക്കുമ്പോള്‍ കസേര അങ്ങിനെ നടന്നു പോകുന്നു ,, കൂടെ ചുമട്ടുകാരനും .. ജംഗ്ഷനും കഴിഞ്ഞു അത് കണ്ണില്‍ നിന്നും മറഞ്ഞു ,. ഞാന്‍ എന്റെ റൂമിലേക്ക്‌ അതി വേഗം .നടന്നു... ബഹു ദൂരം പിന്നിടാനില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ റൂമില്‍ എത്തി നെടു വീര്‍പ്പിട്ടു ,,
"അയ്മ്പത് ഉരുപ്പികന്റെ കസാലക്ക് 250 ,,,, ഞാന്‍ വീണ്ടും മലപ്പുറം കാരനായി ..ഹും ,,, എന്നൊട കളി .."--

അതിരാവിലെ എഴുന്നേറ്റു സ്ഥിരം കലാപരിപാടിയും കഴിഞ്ഞു ,ഒരു ചായ കുടിക്കാന്‍ മില്‍മ ബൂത്തില്‍ ചെന്നപ്പോള്‍ ..ഹായ്‌ ഹായ്‌ എന്റെ കസേരയും അയിന്റെ പുറത്തൊരു കിളവനും കയ്യിലൊരു പത്രവും ,,പത്രം വായിക്കുകയാണോ , ആ ...
രാമേട്ടാ ...ഒരു ചായ ,,,,
അല്ല രാമേട്ടാ ....ഏതാ ഇതൊരു പുതിയ കസേര ?
ഭായ് ...അത് നമ്മുടെ പോര്‍ട്ടര്‍ ഗോപാലന്‍ ഇന്നലെ രാത്രി ഇവിടെ ഏല്പിച്ചിട്ടു പോയതാ,,
ഇന്നലെ ഗോപാലന്‍ നല്ല ഫോമിലായിരുന്നെയ്‌ ,,75 രൂപ കിട്ടിയാല്‍ വിക്കാനും പറഞ്ഞു ,,
രാമേട്ടാ ... എന്നാല്‍ പിന്നെ ഞാന്‍ കൊണ്ട് പൊയ്ക്കൊള്ളാം ,,
75 രൂപയ്ക്കു എന്റെ കസേര വീണ്ടു എന്റേതായി ,,
കാലങ്ങള്‍ കഴിഞ്ഞു പോയി ,, ഇടയ്ക്കിടയ്ക്ക് ഞാന്‍ കസേരയില്‍ ഇരുന്നു ,കസേരയുടെ വില കൂട്ടി നോക്കും ,നഷ്ടമല്ല ,,,എന്ന് കരുതി സമാധാനിക്കും ,,,എന്തായാലും കസേര ഇവിടെ ആണല്ലോ ...
ഒന്ന് രണ്ടു വര്ഷം നടന്നും ഓടിയും കഴിഞ്ഞു ,,,,,,ഏറണാകുളം വാസം മതിയാക്കി തിരിച്ചു പോരുന്ന ദിവസം കൂടെ കൂട്ടിയത് ആ കസേര മാത്രം ,സ്റ്റാന്‍ഡില്‍ കണ്ണൂര്‍ ഫാസ്റ്റ് ,,ഷൊര്‍ണ്ണൂര്‍
വഴിയെന്കില്‍ അങ്ങനെ ,ദാ കിടക്കുന്നു അടുത്ത പോര്‍ട്ടര്‍ ,അമ്പതു രൂപ ബസ്സിനു മുകളില്‍ കയറ്റാന്‍ ,,,,അമ്പതെന്കില്‍ അമ്പത് ,,പോട്ടെ ,,,സാരമില്ല ,,
ഞാന്‍ ബസില്‍ കയറി പോര്‍ട്ടര്‍ കസേരയും തൂക്കി ,,ബസിന്റെ മുകളിലേക്ക് കയറാനും പോയി ,,ബസില്‍ കയറിയ ഞാന്‍ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച ,,,,,,,,കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ്‌ , അതും കോട്ടക്കല്‍ വഴി പോകുന്നത് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു ,,,,,പെട്ടെന്നാണ് മനസ്സില്‍ ഒരു ലഡു പൊട്ടിയത് ,,
ഞാന്‍ ഫാസ്റ്റില്‍ നിന്നും ചാടിയതും ,സൂപ്പര്‍ ഫാസ്റ്റില്‍ ചാടി കയറിയതും ,,,,
അങ്ങിനെ ഞാന്‍ വീണ്ടും മലപ്പുരംകാരനായി .ഒരു പോര്‍ട്ടര്‍ക്കു എന്നെ പ്രാകാനുള്ള
ഒരു അവസരം കൂടി ഞാന്‍ ഉണ്ടാക്കി കൊടുത്തതില്‍ .....ഞാന്‍ സന്തോഷിച്ചുവോ ?
ഒരു കാര്യം പറയാം കസേര പോയതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു ,,
എന്നാലും ഞാന്‍ ചിലപ്പോള്‍ കൂട്ടി നോക്കും ,
കസേരയുടെ വിലയും , ആദ്യത്തെ പോര്ട്ടര്‍ക്ക് കൊടുക്കേണ്ടിയിരുന്ന 250 രൂപ ,,പിന്നെ 75 രൂപ കൊടുത്തു വാങ്ങി ,,,പിന്നെ രണ്ടാമത്തെ പോര്ട്ടര്‍ക്ക് അമ്പതു രൂപ കൊടുത്തിരുന്നു വെങ്കില്‍ , ഇപ്പോള്‍ കസേരക്ക് എത്ര വില ,..?

നിങ്ങളിലെ ആരെങ്കിലും സാമ്പത്തിക വിദഗ്ദര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക ,,,





Thursday, February 3, 2011

ഞാന്‍ അസ്വസ്ഥന്‍

ജനാധിപത്യ ഭരണത്തിന്റെ പരമാവധി ആനുകൂല്യങ്ങള്‍ മുതലെടുത്ത ശേഷം ,ആ വ്യവസ്ഥതിയെ നാം തള്ളി പറയേണ്ടി വരുമോ ?പകരം വെക്കാന്‍ എന്തുണ്ട് നമ്മുടെ മുമ്പില്‍ ??

അഴിമതി എന്ന ഭൂതം രാഷ്ട്രീയ മേഖലയില്‍ നിന്നും ഇറങ്ങി , ഉദ്യോഗ മണ്ഡലത്തിലൂടെ സഞ്ചരിച് ,മാധ്യമ മേഖലയിലും ,ജുഡീഷ്യരിയിലും വ്യാപിച്ചു കിടക്കുമ്പോള്‍ എന്തുണ്ട് ,ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ ?ആരുണ്ടിവിടെ ചോതിക്കാന്‍ എന്ന നിലയില്‍ വരുമ്പോള്‍ ,രാജ്യം അരാജക വാദത്തില്‍ എത്തില്ലെ ?

ഒരു കാര്യം ശരിയാണ് , അസ്വസ്ഥത ബാധിത മനസ്സുകളില്‍ നിന്നാണ് കലാപം ഉണ്ടാകുന്നത് .ടുണീഷ്യയില്‍ കണ്ടതും , ഈജിപ്തില്‍ കണ്ടു കൊണ്ടിരിക്കുന്നതും അതാണല്ലോ .,,

ഒരു ശരാശരി ഭാരതീയന്‍ അസ്വസ്ഥനാണ് ,,, ഞാനും ,,

ഞാന്‍ മൂന്നാമന്‍

പ്രിയരേ ,

ഞാന്‍ മലപ്പുറം സ്വദേശി ,,,കുറച്ചു കാലമായി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു
എങ്കിലും ,,,,ഈ സ്വതന്ത്ര മേഖലയിലേക്ക് കടന്നു വരാന്‍ വൈകി ,,ഇനി ഇപ്പോള്‍
ഓരോ ബ്ലോഗ്‌ ഇല്ലാത്തവനെ ആരും മൈന്‍ഡ്‌ ചെയ്യില്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നു ,പതുക്കെ ആണെങ്കിലും ഇവിടെ സജീവമാകണമെന്നു ഉദ്ദേശിക്കുന്നു ,,

അപ്പോള്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങാം ,ഞാന്‍ മുജീബ്‌ ,ഇപ്പോള്‍
ജിദ്ദയില്‍ ,,,
പഠനം മഞ്ചേരി ടെക്നിക്കല്‍ ഹൈ സ്കൂളില്‍ ,പിന്നെ മലപ്പുറം കോളേജില്‍ ,അത്യാവശ്യം എല്ലാം പഠിച്ചു എന്ന് തോന്നിയതിനാല്‍ ആ പരിപാടി നിര്‍ത്തി .റേഷന്‍ കട ,പച്ചക്കറി കട,ഹോട്ടല്‍ ,സ്പയര്‍ പാര്‍ട്സ് വില്പന ,,,അങ്ങിനെ പല ജോലികളും ചെയ്തു ,,കറങ്ങി തിരിഞ്ഞു സൌദിയില്‍ എത്തി ,,
അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ കാരന്റെ മകനായി ജനിച്ചു ,കോണ്ഗ്രസ് അനുഭാവി ആയി ,, അതെങ്ങനെയെന്ന് വിശദമായി പറയാം ,,പിന്നീട് .,,,,,
പുസ്തക വായന എന്റെ ഹോബി എന്ന് പറയാനാവില്ല ,,എന്നാലും കിട്ടിയാല്‍
വായിക്കും ,ജീവിതത്തില്‍ ഇത് വരെ ഒരു കായിക വിനോദത്തിലും പങ്കെടുത്തിട്ടില്ല ,,ഒരു കാരംസ്‌ പോലും ഞാന്‍ കളിച്ചിട്ടില്ല,, എന്ത് കൊണ്ട് ?
അതൊക്കെ ഞാന്‍ വഴിയെ പറയാം ,,
മൂന്നാമനായി ജനിച്ചു രണ്ടു വീതം സഹോദരീ സഹോദരന്മാര്‍ ...എനിക്ക് മുകളിലും താഴെയുമായി ,,,
കല്യാണം കഴിച്ചു ,, രണ്ടുമക്കള്‍ , സ്വാര്‍ത്ഥന്‍ ആയ ബാപ്പയും ,ഭര്‍ത്താവും എന്നാ റോളില്‍ ,,ഞാനും ,,